ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2017, സെപ്റ്റം 27

മകളേ പൊറുക്കുക

----മകളേ പൊറുക്കുക-----
----------------------------------------------------

ഇല്ല, ഞാനില്ല പൊന്നോമലേ നിൻമുഖം കാണുവാൻ
അത്രമേലുള്ളം വിതുമ്പയാണിപ്പോഴും
നിശ്ചല ദേഹമായ് വീടിന് വരാന്തയിൽ
മൗനമേ നിന്മുഖം കാണുവാനില്ല ഞാൻ

ഇന്ന് നീ പകലിൽ പകർന്നോരാ ചുംബനം
ഒടുവിലെ നിശ്വാസമായിരുന്നോ.?
ഇന്ന് നീ ചൊല്ലിപ്പിരിഞ്ഞൊരാ വാക്കുകൾ
അവസാന യാത്രയോടായിരുന്നോ.?

എന്നുമെൻ രാത്രികൾ നിന്നെ ഉറക്കുവാൻ
എത്രയോ കുഞ്ഞിളം കഥകൾ ഞാൻ ചൊല്ലവേ
മൃദുലമാം നിൻവിരൽ തഴുകുമെൻ നെഞ്ചകം
ചുടുചോര പൊടിയാതെ മുറിവേറ്റു പിടയായായ്..

ഇല്ല ഞാനില്ല പൊന്നോമലേ നിന്മുഖം കാണുവാൻ
മാത്രമേലുള്ളം വിതുമ്പയാണിപ്പോഴും

അഴകുള്ളൊരുടയാട കാണാതെ നിന്നുടൽ
പിഞ്ചുമാംസങ്ങളെ കൊത്തിപ്പറിച്ചവൻ
പിച്ചവച്ചുമ്മവച്ചോടി നടന്നൊരെൻ
കൊച്ചരിപ്പല്ലിന്റെ ചിരിമാഞ്ഞു മൂകമായ്

 സോദരാ, നിൻ കാമഭ്രാന്തിൻ സുഖത്തിനായ്
കാമമെന്നെഴുതാൻ പഠിക്കാത്തൊരോമലോ..?
ഊറിച്ചിരിക്കുന്ന പൊൻമുഖം കാണാതെ
എന്തിനീ കുഞ്ഞിനോടിത്രമേൽ പാതകം.?

നിന്റെ ബലിഷ്ഠമാം കാമഹസ്തങ്ങളിൽ
ഒരു കുഞ്ഞു പുഴുവായരഞ്ഞുതീർന്നെൻ മകൾ
പലതരം സ്വപ്‌നങ്ങൾ തേടിയിറങ്ങിയോൾ
ഒടുവിലൊരു ചിത്രമായ് തീരുവാൻ പോകയായ്..

കളിച്ചൊല്ലിയാണയുന്ന കിളികൾ പറന്നുപോയ്
ഇലകൾ കൊഴിച്ചു മരങ്ങൾ വിതുമ്പയായ്
കണ്ണുനീരുപ്പിൽ കുതിർന്നു കിടക്കയായ്
നോവിന്റെ പത്തുമാസങ്ങളെ പേറിയോൾ

ക്ഷമയെനിക്കേകൂ പൊന്നോമനേ
അച്ഛനോടിനി നീ പിണക്കമരുതേ
ഉള്ളിൽ തുളുമ്പുന്ന സ്നേഹമുണ്ടെങ്കിലും
അന്ധമാം ലോകം നിനക്കായ് ഒരുക്കി ഞാൻ
അമ്മയില്ലിവിടെ പെങ്ങളില്ലിവിടെ
കനിവിന്റെ പ്രായഭേദങ്ങളില്ല
പകലിൻ വെളിച്ചത്തിലിരുളിന്റെ മറയിലും
പതിയിരിക്കുന്നു കരങ്ങൾ നിശബ്ദമായ്
ക്ഷണനേരസുഖഭോഗമൊന്നു ശമിക്കുവാൻ
പെയ്ക്കൂത്തിലാടിടും നായ്ക്കിടാങ്ങൾ...

 ക്ഷമയെനിക്കേകൂ പിഞ്ചോമലേ
അച്ഛനോടിനി നീ പിണക്കമരുതേ
ഏറെ കരഞ്ഞു വിളിച്ചുവോ മകളേ
ഞാനറിഞ്ഞീല നിൻ നിലവിളികളേതുമേ

ഇനിയെനിക്കാവില്ല നിൻമുഖം കാണുവാൻ
ഇനി നീ വരില്ലെന്ന സത്യമുൾക്കൊള്ളുവാൻ…

ആൾക്കൂട്ടമേറെ നിരന്നു തുടങ്ങായായ്
ഉയരങ്ങൾ താണ്ടും വിലാപങ്ങൾ കേൾക്കയായ്
നിന്നെയും കാത്തിരിക്കുന്നൊരാ ചുടുകാട്ടിന-
ന്ധകാരങ്ങളെ തേടി നീ പോകയോ...

ഇരുളിന്റെ രാത്രികൾ പേടിയാവില്ലയോ
ഇനിയുള്ള രാത്രികൾ നീ തനിച്ചല്ലയോ
കൂട്ടിനില്ലച്ഛന്റെ കൈവിരൽ തുമ്പുകൾ
കാലം നമുക്കായ് വിധിച്ചോരാ വീഥിയിൽ

അമ്പിളി മാമനെ ഒപ്പം വിളിക്കുവാൻ,
സ്നേഹമോടൂട്ടുവാൻ അമ്മയില്ല
തട്ടാതെ മുട്ടാതെ നോക്കിനടക്കണം
ചെറുവിരൽ മുറിയാതെ നോക്കിടേണം

നിൻ കൊച്ചു ചെല്ലപിണക്കങ്ങളിൽ
നെഞ്ചോടു ചേർക്കുവാനില്ല ഞാനും
കൊഞ്ചിക്കളിച്ചു കുണുങ്ങുന്ന നിൻമുഖം
മായുകില്ലിനിയെന്റെ നാളിലീ ഭൂമിയിൽ


നിൻ കാൽപ്പരപ്പിന്റെ പാടുകളില്ലാതെ
നിന്നൊച്ചയില്ലാതുറങ്ങുമെൻ അങ്കണം
കൊച്ചു പൂച്ചകുഞ്ഞിനൊപ്പം കളിക്കുവാൻ
നിഷ്കളങ്കത്വമേ നിന്നോർമ മാത്രമായ്

കൊണ്ടുപോകൂ ഞാൻ നിനക്കായി വാങ്ങിയ
കൈകൾ കൊട്ടിപ്പാടുമീ പാവയും,
കൊണ്ടുപോകൂ ഞാൻ നിനക്കായി നെയ്തോരു
വർണങ്ങൾ നിറയുന്ന സ്വപ്നങ്ങളാകവേ..

ഇനി എനിക്കാവില്ല നിൻ ചിതക്കരികിൽ
നിൻമാംസം എരിയുന്ന കാഴ്ച്ച കണ്ടീടുവാൻ,
ഇനി നീ വരില്ലെന്ന സത്യം ഉൾക്കൊള്ളുവാൻ
അത്രമേലുള്ളം വിതുമ്പയാണോമലേ..

അവസാന ശയനത്തിനമ്മയും അച്ഛനും
മകളേ നിനക്കരികിൽ എത്തിടുമ്പോൾ
പരിഭവം ചൊല്ലാതെ ഊറിച്ചിരിച്ചു നീ
കരുതിയോരുമ്മകളൊക്കെയും നൽകണം......



                                                                           --അരുൺ ദാസ്
                                                                           +968 99819860


1 അഭിപ്രായം:

Gibin Mathew Chemmannar | Create Your Badge